Wednesday, December 6, 2006

കഴുതകളില്ലാതാകുന്നോ?

സ്വര്‍ഗമെന്റെ കാലുകളെ പൊതിഞ്ഞൊഴുകി,
യവയെന്നേ വിണ്ടു കീറിയിരുന്നു!
ആളൊഴിഞ്ഞ പാനപാത്രങ്ങളിലൊന്ന്‌
ഇന്നും നിറഞ്ഞിട്ടില്ല.

ഒലീവു കൂട്ടങ്ങളി,ലരുമ ഗുരുവൊ-
രുമ്മ പോലും കൊതിക്കാതെയീ
ജനത്തിന്നായിരം മദ്ധ്യാഹ്‌നങ്ങളേകീ,
നീട്ടപ്പെടും തവ പാനപാത്രത്തിനും
ത്വല്‍ ചെഞ്ചുണ്ടിനു,മിടയിലിനിയാരുമില്ല.

ഒറ്റയ്‌ക്കോരിത്തിരി,ക്കയ്പു കൂടി,യിനി-
യവനിലെന്‍ കാപ്പയും കലപ്പയുമേകാന്‍!
ഓതി,യരുമയോടു"ലഞ്ഞു പോമെല്ലാരു-
മിടയനെ അടിക്കുമ്പോള്‍",വിനാഴിക-
യൊന്നേറും മുമ്പെ ചിതറിയ,വനൊപ്പം ഞാനും!

കഴുതജീനികളിലുയിര്‍ കൊടുത്തോരുണ്ട്‌.
കന്മതിലിലിരമ്പി,ക്കരഞ്ഞോരുമുണ്ടേറെ.
മിഴി മാന്തിക്കീറി മഞ്ഞു തിരഞ്ഞോര-
ധികാരി, ഉന്മത്ത വര്‍ഗവുമുണ്ട്‌.

ഇവരാണ്‌ കഥ..ഇവരാണു കലാകാരി-
വരാണു നിന്റെ കഥാപാത്രങ്ങളും!

കഴുത ആണുന്നതന്‍....
കുതിര വേഗമേറ്റുന്നൊ,രിക്കലും
പതിതന്റെ വേഗത്തിലോടാനാവതില്ല.
ഒട്ടകം അവനിയിലേറെ ഉയരേ ചരിപ്പൂ,
മണ്ണ്‌ തിന്നുന്നോനെ കേള്‍പ്പാനാവതില്ല.
കഴുത നടക്കുന്നവിരാമമൊരുകുഞ്ഞു ശാപവുമുരിയാടാതെ..
നിരത്തിലിഴയുന്നോര്‍ക്കൊപ്പ,മവരുടെ
വ്യാകുലപ്പതര്‍ച്ചകളിലിടറിയും
പൊള്ളിയും കൂടെ!

അത്ര തന്നെയവന്‍, യേശുവെന്നുള്ളോന്‍
അവനായിരുന്നുത്തമ കഴുത........

1 comment:

Anonymous said...

illaathaakunnilla ennanente uththaram priya sanchaaree!!!