Saturday, July 16, 2011

മൌനമാസം!

വ്യാകരണക്കൂട്ടിലെ വടിവ് കാക്കാന്‍ കൊതിചൊടുവില്‍
വാക്ക് പോലും വക്കു പൊട്ടി വീണുടയുന്നിടത്താനെന്റെ ഭാവന!
ഞാന്‍ കൊതിക്കുന്നതൊന്നും
എഴുതി മാറുന്നത് മറ്റൊന്നുമാകുമ്പോള്‍
ചിന്തകള്‍ക്ക് അവധി കൊടുത്തീ ജന്മ-സായാഹ്നത്തിന്റെ
നരച്ച കമ്പിളി പുതച്ചു അരണ്ട വെളിച്ചത്തിലേയ്ക്കു
ഞാനീയിടെയായി പതിവ് യാത്രക്കാരനാകുന്നു!
എന്നെ അറിയുന്നവരാരുമില്ലാത്ത
തീവണ്ടി മുറിയില്‍ പുലരി കാക്കുന്നു;
ചിരി നഷ്ടപ്പെട്ട വരണ്ട ചുണ്ടുകള്‍ക്കിടയില്‍
എന്റെ വ്രണിത യൌവനം ധാര കോരി
മറന്നു തുടങ്ങിയ ലുത്തിനിയകള്‍ ചിക്കിയുണക്കുന്നു!

അനുഭവങ്ങളില്ലാതിവിടുരുവാകില്ലൊരു സാക്ഷിയും കഥയും
സൂക്ത വിന്യാസങ്ങളുമെന്നു ശപിച്ച ആദിമ കഥാകാരാ ,
വിങ്ങി പിച്ചി പറിച്ചോടുവിലെന്നെയും അല്‍പ-പ്രാണനാക്കുന്നീ
വൈകുന്ഡ ജ്യാമിതിയിലെന്തേ പിറന്നു വീഴാത്തൂ
ഒരിറ്റു വാക്കെന്നെ ഒന്ന് തണുപ്പിക്കാന്‍,
ഒന്നണച്ചു മുകരാനൊരു വാക്ക്!

No comments: