Friday, December 1, 2006

ഒറ്റിക്കൊടുക്കപ്പെട്ടവന്റെ കൃതജ്ഞതാഗീതം

ധീരമാം സ്നേഹമേ ശാന്തി.....
ആരറിഞ്ഞീ വഴിയിലൊടുവിലത്തെ
യാത്രക്കാരനാണെന്ന്!ആരറിഞ്ഞീ വിളമ്പുന്ന അത്താഴം
ഒടുവിലത്തേതല്ലെന്ന്!

താന്‍ തീര്‍ത്ത വറചട്ടിയില്‍ വീണ്‌
തനിയെ പുകഞ്ഞവന്‍...
നാള്‍വഴിയിലിവനിന്നു നാമമില്ല.
നാട്ടുവഴിയിലീ മുഖമോര്‍മ്മയില്ല.
എന്നാലുമെന്‍ നിലവിളിക്കിടയിലെ
കണ്ണീരിലൂറുന്നു മനുജന്‍!!

ഊട്ടിയില്ലെ ഞാനാം വിരുന്നു നിന്നെ
നിന്‍ നിറമിഴികള്‍ ചത്വരലോകം തുറക്കെ..
നിറച്ചുണ്ടിട്ടുമാര്‍ക്കോ വേണ്ടി മല താണ്ടിട്ടും
കളപ്പുരയേറെ നിറച്ചിട്ടുമെന്തേ ജീവനകന്നു പോയ്‌?
എന്തിനേന്തി നീ കരയാനനുവദിക്കാ ജ്ഞാനം?

കാലിത്തൊഴുത്തില്‍ പിറന്നവന്‍
അമരങ്ങളന്തിക്കണിയറയാക്കിയോന്‍കു
രിശോടു ചേര്‍ത്തറുക്കപ്പെട്ടവനൊ-
രുവനെക്കുറിച്ചു പറയാന്‍
പൊന്നു പാകുമോരള്‍ത്താര തീര്‍പ്പുവോ നീ?

എന്നെയല്ലോ ചുട്ടു കൊല്ലുന്നിവര്‍, നിത്യമെ-
ന്നെയല്ലോ ചില്ലിലിട്ടു വില്‍ക്കുന്നിവര്‍!

എല്ലാ ഓടകളുമെന്നിലേക്ക്‌..
ഞാനോ അസ്തമയ സമുദ്രത്തിലേക്ക്‌..
എന്റെ ഹിതങ്ങള്‍ക്കു കുറുകെ
മാറ്റാന്റെ ഹിതം തറച്ചതീ കുരിശ്‌!
മണ്ണു നാറുമതിന്നാലെറിയുക കുറ്റമേന്തുന്നോനെ
മരക്കൂട്ടിലന്തിക്കുംഭൂമിക്കും മദ്ധ്യെ ........അതുമീ കുരിശ്‌!!
ചിതയ്ക്കരികെ തീ കായുവോരേ, ചിത
ആഹരിപ്പതൊരു ജീവന,തിനു ശവമെന്നു പേരെങ്കിലും!
നന്ദി ചൊല്‍വൂ വെണ്‍കുടിരങ്ങളേ,
അല്‍പ്പനീത്തെണ്ടി,ക്കുടലിലീ ജന്മപരിഹാര-
ബലിക്കല്ലിലൊരു ദഹനബലി കൂടി നേരാന്‍..

അന്തിക്കും ഭൂമിക്കുമിടയിലൊരു ബലിക്കല്ല്!!

1 comment:

Anonymous said...

madhusoodhanan nairs gandhi...